വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ബാറിന് പുറത്ത് നടന്ന വെടിവയ്പിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിനി ഉൾപ്പടെ മൂന്നുപേർ കൊല്ലപ്പെട്ടു. ഓസ്റ്റിനിലെ ടെക്സസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയായ സവിത ഷാന്‍(21) ആണ് കൊല്ലപ്പെട്ട ഇന്ത്യൻ വംശജ.
ആക്രമണം നടത്തിയ സെനഗലില്‍ നിന്നുള്ള എന്‍ഡിയാഗ ഡയഗ്നെ(53) എന്നയാളെ സംഭവസ്ഥലത്ത് വച്ച് തന്നെ പോലീസ് വെടിവെച്ചു കൊന്നു. ബാക്ക്യാര്‍ഡ് ബിയര്‍ ഗാര്‍ഡനില്‍ പുലര്‍ച്ചെ 1.59ഓടെയാണ് വെടിവയ്പ്പ് നടന്നത്.
പ്രതി ആദ്യം ഒരു എസ്യുവിയില് നിന്ന് വെടിയുതിര്‍ത്ത ശേഷം വാഹനത്തില്‍ നിന്ന് റൈഫിള്‍ കാണിച്ച് പുറത്തുകടക്കുകയായിരുന്നു. ഇതിനിടയിലാണ് അക്രമിയെയും പോലീസ് വെടിവച്ച് കൊലപ്പെടുത്തിയത്.
സംഭവസ്ഥലത്തു നിന്നും പ്രതിയുടെ വീട്ടില്‍ നിന്നും ഇറാനിയന്‍ പതാകയും തീവ്രവാദ സ്വഭാവമുള്ള ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്. ആക്രമണത്തിൽ 14പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്.